ശനിയാഴ്‌ച, നവംബർ 12

സൈനെഡ് രുചി അഥവാ ഒരു ചരിത്രാനുഭവം.




സൈനെഡ് - ന്‍റെ  രുചി !!!

അതൊന്നെഴുതാന്‍ ആയി ..
ഞാന്‍ ഒരു പേന തിരഞ്ഞു...!!!

ഏറെ ആവേശത്തോടെ... 
 അവനതു തന്നു....!!!

നിരാശയോടെ അവന്‍ പറഞ്ഞു..
പ്രിയേ ഇതു പുരാതന പേന...
ഇതൊരു ചരിത്രാവശിഷ്ടംമാത്രം...!!!

എങ്കിലും...അന്ത്യ നിമിഷത്തിന്റെ 
 അപൂര്‍വ രചനയില്‍ അത് നിന്നെ  
ഇന്നും ഒരു മയില്‍പീലിപോലെ തഴുകും!

ഇഹലോക ജീവിത ത്രാണന മൂര്ച്ചയില്‍
 ഒരു കഠാര പോലെ നിന്നില്‍ ഇറങ്ങും!

മരണലഹരിയില്‍ ഞാനത് കയ്യിലെടുത്തു..
സൈനൈഡില്‍ മുക്കിയ പ്രസിദ്ധമായ പേന!!!

നാവിന്‍ തുമ്പില്‍ ഒരു തരിപ്പോടെ...
ആദ്യാക്ഷരം കുറിക്കുന്ന കരുതലോടെ...!

പേനത്തുമ്പില്‍ ഊറുന്ന അക്ഷര സമര്ദ്ധി...
വര്‍ധിച്ച ആഹ്ലാദത്തോടെ നാവില്‍ പടര്‍ന്നു..
എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*1


ഏറെ ആവേശത്തോടെ ഞാന്‍ നുകര്‍ന്നു...
മധുരമെന്നോ..അതോ പുളിപ്പെന്നോ ?
എന്തെഴുതണം എന്നറിയാതെ  ഒരു മാത്ര !!!

അവന്‍റെ തളര്‍ന്ന കണ്ണിലും ഞാന്‍ വായിച്ചു 
അതെ എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*2

ഇറുകെ പുണരുന്ന മരണത്തിന്‍റെ കരവലയത്തില്‍ 
അമരുന്ന നിമിഷം അവന്‍റെ "No!!!" എന്ന അപേക്ഷയെ 
അന്നാദ്യമായി ഞാന്‍ നിഷേധിച്ചു"എസ്.."എന്ന പദത്തിനാല്‍.

 *S1 "Sweet or Sour"...still not confirmed even Scientists. 
 *S2 Sheeba Ramachandran.
(സോണി എന്ന ബ്ലോഗ്ഗര്‍ സൈനൈഡ്‌ ന്റെ അനുഭവസ്ഥര്‍ അതൊന്നു വിവരിക്കാന്‍ മലയാളം ബ്ലോഗ്ഗില്‍ പറഞ്ഞത് ഉള്‍ക്കൊണ്ട്‌ എഴുതിയത്..)

വെള്ളിയാഴ്‌ച, നവംബർ 11

11-11-11-11

സാംസ്കാരിക കേരളത്തിന്‌ മറക്കാനാവാത്ത ദിനം...എനിക്കും.

ഇരട്ട ഒന്നുകള്‍ നിരന്നു വരുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. 2011-ലെ 11-ാം മാസത്തിലെ 11-ാം

 തീയതിയാണിന്ന്. വെള്ളിയാഴ്ച 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് 12 ഒന്നുകള്‍ നിരന്നു നില്‍ക്കും -11. 11. 11. 11. 11.

 11. നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസം. അതുകൊണ്ടു തന്നെ ഈ ദിനത്തെ നൂറ്റാണ്ടിന്റെ ദിനമെന്നാണ് വിളിക്കുന്നത്.

ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ് 

ഇങ്ങനെ സംഭവിച്ചത് 1911 നവംബര്‍ 11നാണ്. ഈ നൂറ്റാണ്ട് 17-ാം തവണയാണ് അക്കക്കളിക്ക് സാക്ഷ്യം വഹിക്കുന്നത്.

1.1.11 എന്ന അക്കസങ്കരത്തോടെയാണ് ഈ വര്‍ഷം പിറന്നത്. പിന്നെ ഒന്നുകളുടെ കൂട്ടായ്മയുണ്ടാകുന്നത് ഈ മാസമാണ്.

 1.11.11 എന്ന അക്കക്കൂട്ടായ്മയോടെ ഈ മാസം തുടങ്ങി.

ഒന്നുകള്‍ നിരന്ന് വരാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കണമെങ്കിലും രണ്ടുകളുടെ അപൂര്‍വത 10 വര്‍ഷത്തിനുള്ളില്‍ എത്തും. 

2022 ഫിബ്രവരി രണ്ടിന് അഞ്ച് രണ്ടുകള്‍ നിരന്നുവരും.

ഞായറാഴ്‌ച, നവംബർ 6

അവിസ്മരണീയമായ ഈദ്‌.(Daily dated 06-11-11)

നമസ്കാരവും നോമ്പും പോലെതന്നെ വിശ്വാസിയുടെ ജീവിതത്തില്‍ ഇബാദത്തുകളും ഒരു ആരാധനയാണ്.തന്മൂലം തന്നെ ഈദുല്‍ അദ്ഹായുടെ സാംസ്കാരിക സന്ദേശം മറ്റിതര  ഉത്സവങ്ങളേക്കാള്‍ സവിശേഷത അര്‍ഹിക്കുന്നു.സമുദായങ്ങള്‍ തമ്മില്‍,ഭാഷകള്‍ തമ്മില്‍,പ്രാദേശികതയുടെ പേരിലും എല്ലാം സംഘര്‍ഷങ്ങള്‍   വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സഹനത്തിന്റെ,ഏകതയുടെ,സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്ന ഇബാദത്തുകള്‍ അഥവാ ഉത്സവങ്ങള്‍ 


ക്ഷയോന്മുഖമായികൊണ്ടിരിക്കുന്ന ഏകാത്മകതാ ബോധത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.ഫിത്വര്‍ സകാത്ത് മുതല്‍ സൌഹൃദ സംഗമങ്ങള്‍ വരെ മാനവികതയെ ഉയര്‍ത്തി കാണിക്കുന്നു.


  പുണ്യഭൂമിയിലെ ബലിപെരുന്നാള്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഒത്തിരി സുഖ ദുഃഖ സമ്മിശ്രമായ സ്മരണകള്‍ വേട്ടയാടുമ്പോള്‍,ഓര്‍മയിലേക്ക് ഓടി വരുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്‍-ഖസ്സീം -ല്‍ താമസിക്കുമ്പോള്‍ ഉള്ള ഒരു അനുഭവം ആണ്.പെരുന്നാള്‍ അവധിയും ശൈത്യകാല അവധിയും ഒന്നിച്ചു വരുന്ന ദുല്‍ ഹജ്ജിന് പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുറൈദ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശ് സ്വദേശിയായ ഫൈസലും കുടുംബവും ജിദ്ദയില്‍ പോകുന്നത്.കോര്‍ണിഷില്‍ സഹോദരങ്ങലോടോത്തു കളിക്കുന്ന അവസരത്തിലാണ് കുതിരവണ്ടിയുടെ പിന്നാലെ ഏഴു വയസുകാരന്‍ ഫൈസല്‍ ഓടിയത്.കുതിരയുടെ ശക്തമായ തൊഴിയില്‍ ഫൈസല്‍ ചെന്ന് വീണത്‌ റോഡിലൂടെ വന്ന വാഹനത്തിന്‍റെ മുന്നിലും.ബോധരഹിതനായ കുഞ്ഞിനെ ഓടിവന്നു കയ്യിലെടുത്ത് സ്വദേശികളായ വനിതകള്‍ അലമുറയിട്ടു പറഞ്ഞു-" അല്ലാഹ്  ഈ കുഞ്ഞു മരിച്ചു പോയല്ലോ "എന്ന്.ചുറ്റും കൂടിയ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അവനൊന്നു പിടഞ്ഞു.ദൈവകരങ്ങള്‍ക്ക് സ്തുതി  നല്‍കി നേരെ ആശുപത്രിയിലേക്ക്.ഐ.സി .യു വില്‍ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍ പാലത്തിലൂടെ ആ കുഞ്ഞു രണ്ടാഴ്ച പിന്നിട്ടു.ഒരേ സമയം രണ്ടു അപകടങ്ങളെ നേരിട്ട ആ കുഞ്ഞിനു കുതിരയുടെ ശക്തമായ തൊഴിയായിരുന്നു ഏറെ ഗുരുതരമായത്‌.ജിദ്ധയില്‍ നിന്നും അല്‍-ഖസ്സിമില്‍ കൊണ്ടുവന്ന ഫൈസലിനെ ഉനൈസയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിയുടെ ആഘാതത്തില്‍ നുറുങ്ങി പോയ വയറിലെ ആന്തരികാവയവങ്ങള്‍ തുന്നിച്ചേര്‍ക്കുക,വെച്ച് പിടിപ്പിക്കുക മുതലായ നിരവധി ശസ്ത്രക്രിയകള്‍.സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന ആ കുടുമ്പത്തിനു ഞങ്ങള്‍ ചില അധ്യാപികമാര്‍ ഒരുമിച്ചു ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍  ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥി ആയിട്ടും സ്കൂള്‍ അധികൃതര്‍ ആ കുട്ടിയെ തിരിഞ്ഞു പോലും നോക്കിയില്ല.എങ്കിലും ബുറൈദയിലെയും ഉനൈസയിലെയും  നല്ലവരായ സാമൂഹ്യ പ്രവര്‍ത്തകരായ മലയാളികള്‍ ആണ് അന്ന് എല്ലാവിധ സഹായവും ചെയ്തത്.ശസ്ത്രക്രിയക്ക് ആവശ്യമായ രക്തത്തിനായിമലയാളി  സംഘടന/സാമൂഹ്യ  പ്രവര്‍ത്തകര്‍ ഓടി നടക്കുമ്പോള്‍,തുറന്നുകിടക്കുന്ന വയറുമായി ഫൈസല്‍ ഒരു വേദനയായി ഞങ്ങളുടെ വയറിന്‍റെ വിശപ്പിനെ പോലും ഇല്ലാതാക്കിയ ആ രാത്രി ഞങ്ങള്‍ കുറെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആ കുഞ്ഞിന് രക്തം ദാനം ചെയ്തു.ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന ,കൊച്ചു ഫൈസല്‍ ജീവിതത്തിലേക്ക് ഏറെ നാളുകള്‍ക്കു ശേഷം തിരിച്ചെത്തി.നല്ലവരായ ഭരണാധികാരികള്‍ ആ കുഞ്ഞിന് വേണ്ട ധനസഹായം നല്‍കുകയും ആശുപത്രി ചിലവുകള്‍ സൌജന്യമാകുകയും ചെയ്തിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ റിയാദിലേക്ക് പോന്നു.ക്രമേണ ഫൈസല്‍ ഓര്‍മയില്‍ നിന്നും മഞ്ഞു പോയി.എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഒരു ഈദ്‌ പുലരിയില്‍ ആശംസയുമായി ബുറൈദയില്‍ നിന്നും ഒരു കുഞ്ഞു ശബ്ദം.ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു,ഇത്ര ചെറിയ കുട്ടിയെ ഞാന്‍ പഠിപ്പിചിട്ടില്ല്ല്ലോ എന്ന്ചിന്തിചു ഞാന്‍ ചോദിച്ചു "ഏത് ഫൈസല്‍...ഏത് ക്ലാസ്സില്‍ ..ആ കൊച്ചു മിടുക്കന്‍ തിരിച്ചു പറഞ്ഞു.."മാം സരാ യാദ് കര്‍ ദോ... ആപ് മുച്ചേ അപനീ ഖൂന്‍ ദിയാ ധാ".വര്‍ധിച്ച ആഹ്ലാദത്തോടെ ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു.ഏറെ സന്തോഷത്തോടെ ആ ആശംസ ലഭിച്ച ആ ഈദ്‌ ആണ് എന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഈദ്‌. 

വെള്ളിയാഴ്‌ച, നവംബർ 4

ശൂന്യ ജലാശയങ്ങള്‍.....


നീതിമാന്‍ ഇപ്പോഴും ക്രൂശില്‍ തന്നെ!
സൂര്യന്‍ അനീതി പാര്‍ക്കുന്ന പടിഞ്ഞാറന്‍ 
കൂടാരങ്ങളിലേക്ക് ഒളിച്ചിറങ്ങുന്നു!
തളര്‍ന്നു  നില്‍ക്കെ ആരോ കപട 
സത്യത്തിന്‍ വാളും വചനവും നല്‍കുന്നു!
മുകളില്‍ നിന്നുള്ള  ദൂര കാഴ്ചകള്‍
തികച്ചും അയഥാര്‍ഥമായ ഒരു തലം! 

 
ഒരു ചായകോപ്പിലെ കൊടുങ്കാറ്റു പോലെ 
കെട്ടടങ്ങി ,തമ്മില്‍ പുണരാത്ത  സത്യവും എണ്ണയും! 
ഊതി കെടുത്തി മിഥ്യാ നാളത്തിന്‍ കൈത്തിരി!
സത്യം  മരണത്തിന്‍ ദേവാലയത്തിലേക്ക്!
ശിരസു മുറിഞ്ഞ്  രക്തം ചുരത്തി 
ഒരു പകല്‍ എരിഞ്ഞടങ്ങി.
ഒരു പക്ഷി കരഞ്ഞുറങ്ങി!


മേഘമായ് പോയ ആര്‍ദ്ര ജലാശയങ്ങള്‍ 
പെയ്യാന്‍ മറന്ന് മാനത്ത് വിതുമ്പി നില്‍ക്കുന്നു!
ചിറകു തളര്‍ന്ന പക്ഷി, ഉണങ്ങി പോയ 
 മരത്തില്‍ തപസിരുന്നു മരവിച്ചു മരിച്ചു!
നടന്നു നീങ്ങെ പിന്നില്‍ ഒരാള്‍കൂട്ടം...
ഹൃദയത്തിലെ (നഗരത്തിലെ)ഗതാഗത തടസം
 അക്ഞാതന്റെ ഓര്‍മകളുടെ മരണ  സന്ദേശമാണ്!